Tuesday, 10 December 2024

എന്താണ് ഇ എസ് റ്റി എസ് ഒ ( ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ) -

 എന്താണ് ഇ എസ് റ്റി എസ് ഒ ( ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ)


എല്ലാവരും പറയുന്നതുപോലെ ഇത് ഒരു കാറ്റഗറിക്കൽ സംഘടന അല്ല. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാരുടെ  പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയുള്ള departmental organisation ആണ്. സാധാരണ Registered സംഘടനകളെക്കാളും ഉപരിയായി സർക്കാരിന്റെ അംഗീകാരമുള്ള Recognized സംഘടനയാണ് ESTSO.Recog No. 235/84.( ശ്രദ്ധിക്കുക Regd അല്ല).


 1. നമ്മുടെ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ1996 -ലെ ശമ്പള കമ്മീഷൻ മുതൽ തുടർന്ന് ഇങ്ങോട്ട് അവഗണിച്ച് തരംതാഴ്ത്തി കൊണ്ടിരുന്നപ്പോൾ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കായി ശക്തമായി മുന്നോട്ടു ഇറങ്ങി 2010- ൽ ശമ്പള കമ്മീഷന്റെ അപാകതകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച അനോമലി കമ്മിറ്റിയിൽ ആവശ്യങ്ങൾ ഉന്നയിച്ച് എൻട്രി കേഡറിലേത് ഉൾപ്പെടെ ശമ്പള സ്കെയിൽ ഉയർത്തുകയും RA /SI തസ്തിക ജൂനിയർ സൂപ്രണ്ട് സമാനതയിലേക്ക് എത്തിക്കുകയും ചെയ്ത സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ സ്വന്തം സംഘടന. ( സംശയമുള്ളവർക്ക് അനോമലി സെല്ലിലെ10405A എന്ന ഫയൽ പരിശോധിക്കുക)  ആദരണീയനായ മുൻ ധനകാര്യ മന്ത്രി സർവ്വശ്രീ കെ എം മാണി അവർകളെ ആദരവോടെ ഈ സമയത്ത് ഓർക്കുന്നു

2. 1982 -ൽ രൂപീകൃതമായതുമുതൽ ഇന്നുവരെ നിരവധി പോരാട്ടങ്ങളിലൂടെ ഉദിച്ചുയർന്നു നിൽക്കുന്ന സംഘടനയാണ് ESTSO. മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ LD :UD അനുപാതം 1:1 ആക്കി ഉയർത്തിയപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലേതു മാത്രം 1:3 ആയിരുന്നു. അത് പരിഹരിക്കാൻ ആദ്യകാല പ്രവർത്തകർ മുന്നിട്ടിറങ്ങിയതിന്റെ ഫലമായി 1:1 അനുപാതം നേടിയെടുക്കാൻ കഴിഞ്ഞത് മുതൽ ഡിപ്പാർട്ട്മെന്റിലെ നിരവധി പ്രശ്നങ്ങൾ നേരിടാൻ ESTSO എന്ന സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്. Sssp -ക്കെതിരായ പോരാട്ടം, ഡിപ്പാർട്ട്മെന്റ് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാൻ നടത്തിയ പോരാട്ടം, അശാസ്ത്രീയമായ ഡിജിറ്റൈസേഷനെതിരായ പോരാട്ടം, അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ നിയമ പോരാട്ടം തുടങ്ങി ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സിവിൽ സർവീസിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെയും ശമ്പള കമ്മീഷന്റെയും ഭരണപരിഷ്കാര കമ്മീഷന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതിന് ജനറൽ സംഘടനകൾക്ക് അതീതമായി പ്രവർത്തിച്ച സംഘടനയാണ് ESTSO. 

3. പ്രത്യേകമായി പറയട്ടെ : ആരുടെയും വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ, ആരെയെങ്കിലും എതിർക്കാനോ ഇതുവരെ സംഘടന ഇടപെട്ടിട്ടില്ല... ഇനി ഇടപെടുകയും ഇല്ല. ചുരുക്കി ഇത്രയും കാര്യങ്ങൾ മാത്രം വിശദീകരിക്കുന്നു. 

4. ഒന്നുകൂടി പറയാം. ഇൻവെസ്റ്റിഗേറ്റർ മാരുടെ ആവശ്യങ്ങൾ സർക്കാർതലത്തിൽ ഉന്നയിക്കുവാൻ ESTSO എന്ന നമ്മുടെ സംഘടന മാത്രമേ ഉള്ളൂ.

                ഇന്ന് റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നട്ടെല്ലായ വി ഇ ഒ -മാർക്ക് ഉണ്ടായ ദുരനുഭവം നമ്മുടെ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട്..........

 സ്നേഹപൂർവ്വം

 റ്റോണി സെബാസ്റ്റ്യൻ 

 സംസ്ഥാന കമ്മിറ്റി മെമ്പർ, ( മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) ഇ എസ് റ്റി എസ് ഒ.

Monday, 9 December 2024

ആദരാഞ്ജലികൾ -



ESTSO യുടെ ആദ്യകാല സാരഥിയും പ്രസിഡന്റ്റുമായിരുന്ന  പി. എ. മുഹമ്മദ്‌ സർ (Rtrd. Stat. Officer) മരണപ്പെട്ടു. 

നമ്മുടെ വകുപ്പിൽ TSO പോസ്റ്റുകൾ ഇല്ലാതിരുന്ന കാലത്ത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകൾ സൃഷ്ടിക്കുവാൻ ESTSO യുടെ നേതൃത്വത്തിൽ ഏറെ പരിശ്രമങ്ങൾ ചെയ്ത മാന്യദേഹം കൂടിയാണ് മുഹമ്മദ് സാർ .TSO തസ്തികകൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നതിൻ്റെ തലേ ദിവസം അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചു. ESTSO യുടെ പ്രഥമ പ്രസിഡണ്ടായിരുന്നു.

കണ്ണീർ പ്രണാമം . . 


കാർഷിക സെൻസസ് - രണ്ടാം ഘട്ടം

പതിനൊന്നാമത് കാർഷിക സെൻസസ് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നു . 

കാർഷിക സെൻസസ് വിവരശേഖരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ വീടുകളിലേക്ക് എത്തുമ്പോഴും നാട്ടിൻപുറത്ത് ചുറ്റി നടക്കുമ്പോഴും 

  • നിങ്ങൾ ആരാണ്
  • എന്തിനാണ് ഈ വിവരശേഖരണം
  • ആരാണ് ഈ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്

എന്ന് ചോദ്യങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയായി വകുപ്പ് തയ്യാറാക്കിയ വീഡിയോ ചുവടെ  ലഭ്യമാണ്.




വകുപ്പ് നൽകിയ പത്രകുറിപ്പിന്റെ കരട് രൂപം ഇവിടെ ലഭ്യമാണ് . 


നിർദ്ദേശങ്ങൾ 

Agriculture Census 2021-22  - കാർഷിക സെൻസസിന്റെ വിവരങ്ങൾ, കുടുംബങ്ങളുടെ പട്ടിക എന്നിവ അറിയുന്നതിനായി ഈ പേജ് പരിശോധിക്കുക. കണക്കെടുപ്പ് നടത്തിയ ജീവനക്കാർക്ക് ലഭ്യമായ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിക്കുക 


കാർഷിക സെൻസസ് ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


11th Agri Census App


വെബ് പേജ് ലഭിക്കാനായി >>>https://agcensus.gov.in/AgriCensus/Agri_2122.jsp<<<<


ലഭ്യമായ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.  ഒരു വാർഡിന്റെ വിവരങ്ങൾ മാത്രമേ ഒരു ലോഗിനിൽ ഒരു സമയത്ത്  ലഭ്യമാകൂ .  




കരുതലും കൈത്താങ്ങും - അദാലത്ത്

 കരുതലും കൈത്താങ്ങും വെബ്‌ പേജിന്റെ മേൽവിലാസം 

https://karuthal.kerala.gov.in/login-official.jsp - ഔദ്യോഗിക ലോഗിൻ 


https://karuthal.kerala.gov.in - പൊതു ജനങ്ങൾക്കുള്ള ലോഗിൻ 


മാർഗനിർദേശങ്ങൾക്കനുസരിച്ചു നടപടികൾ എടുക്കുക . . 

വിവരാവകാശ നിയമം - ഓൺലൈൻ പരിശീലനം

നം: ഡിഇഎസ്/4342/2024-Trng

വിവരാവകാശനിയമം (RTI Act 2005) സംബന്ധിച്ച അവബോധം ജീവനക്കാർക്കിടയിൽ വർധിപ്പിക്കുന്നതിനായി ഐ.എം.ജി ഈ വിഷയത്തിൽ 12-12-2024 ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർക്കായി ഒരു ഓൺലൈൻ പരിശീലനം നടത്തുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ ജില്ലാ/താലൂക്ക് തലത്തിലുള്ള ജീവനക്കാർക്ക് പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഐ.എം.ജി യിൽ നിന്നും ലഭിക്കുന്നതാണ്.


ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക എന്നറിയിക്കുന്നു. Google Ferm registration link ചുവടെ ചേർക്കുന്നു.


  രജിസ്റ്റർ - ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക 



മറ്റു ജീവനക്കാർക്ക് 


ടി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഐ എം ജി സ്ഥിരമായി നടത്തുന്ന വിവരാവകാശ നിയമം - ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാവുന്നതാണ് .  കൂടുതൽ വിവരങ്ങൾക്ക്‌  https://rti.img.kerala.gov.in/rti/ 




Sunday, 17 November 2019

ജീവനക്കാരെ തോന്നും പടി തട്ടി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം

മുഖ്യമന്ത്രി താങ്കളുടെ വകുപ്പിൽ തലങ്ങും വിലങ്ങും നടക്കുന്ന അനധികൃത സ്ഥലം മാറ്റത്തെപ്പറ്റി അറിയുന്നുണ്ടോ..? ജീവനക്കാരെ തോന്നും പടി തട്ടി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം; നടപടിയെടുത്തത് സാധാരണക്കാരുടെ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിക്കാത്തതിന്റെ പേരിൽ

November 16, 2019
 WhatsApp  Facebook

സ്വന്തം ലേഖകൻ


കോട്ടയം: കേരളത്തിന്റെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കാണുന്നുണ്ടോ. അങ്ങയുടെ കീഴിലുള്ള വകുപ്പിൽ സാധരണക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിച്ചില്ലെന്ന പേരിൽ നിരവധി ഉദ്യോഗസ്ഥരാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. യാതൊരു ഉത്തരവുമില്ലതെ വാക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതിന്റെ പേരിലാണ് നാല് ഉദ്യോഗസ്ഥലം ഇതുവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ സ്ഥലം മാറ്റങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്.


കോട്ടയം ജില്ലയിലെ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലാണ് ഉ്‌ദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി മാനസികമായ ക്രൂര പീഡനം അരങ്ങേറുന്നത്. വകുപ്പ് സർക്കാറിനുവേണ്ടി പൊതുജനങ്ങളുടെ വിവരശേഖരണം ഏറ്റെടുത്തു നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെയും സർക്കാരിന്റെയും വിവിധ പദ്ധതികൾക്കു വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ വിവര ശേഖരണം നടത്തുന്നത്.


Loading...
എന്നാൽ, ഈ വിവര ശേഖരണത്തിനായി എത്തുന്ന സർക്കാർ ജീവനക്കാരുടെ പക്കലുള്ള മൊബൈൽ ഫോണിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ വിവരങ്ങൾ ജീവനക്കാരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ശേഖരിക്കണമെന്നാണ് ഇപ്പോൾ വാദം ഉയരുന്നത്. വകുപ്പ്‌മേധാവിയാണ് ഇതു സംബന്ധിച്ചുള്ള നിർബന്ധം ജീവനക്കാരുടെ മേൽഅടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.

ജീവനക്കാർ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഫോണിൽ സാധാരണക്കാരുടെ വിവരങ്ങൾ സൂക്ഷിക്കണമെന്നാണ് വകുപ്പ് മോധാവിമാർ വാക്കാൽ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇതു സംബന്ധിച്ചുള്ള ഒരു ഉത്തരവിറക്കാൻ വകുപ്പ് ഇതുവരെ തയ്യാറയിട്ടില്ലതാന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ജീവനക്കാരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ജോലി ചെയ്യണമെന്ന നിർബന്ധത്തിനു വഴങ്ങാത്ത ജീവനക്കാരെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റി വേട്ടയാടുന്നത്.

ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച്, ട്രയൽ റൺ നടത്തി അപാകതകൾ പരിഹരിച്ച്, മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി മാത്രമേ വകുപ്പിലെ ഡിജിറ്റൈസേഷൻ നടത്തൂ എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പ് കാറ്റിൽപറത്തി ആണ് ഇത്തരത്തിൽ ശിക്ഷണ നടപടികളുമായി ജില്ലയിൽ വകുപ്പ് മുന്നോട്ടു പോകുന്നത്

വകുപ്പിൽ നടക്കുന്ന ക്രമവിരുദ്ധ നിർബന്ധിത സ്ഥലം മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ടെക്കനിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പ്രകടനത്തെ സംസ്ഥാന സെക്രട്ടറി പി ജയകൃഷ്ണൻ അഭിസംബോധന ചെയ്യ്തു. വകുപ്പിലെ കെടുകാര്യസ്തതയും അഴിമതിസമ്പന്ധിച്ചും ചോദ്യം ചെയ്യുന്നവരെയാണ് തെരഞ്ഞ്പിടിച്ച് സ്ഥലംമാറ്റുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പുറത്തിറക്കിയ ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലാണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നത് സർക്കാറിന് ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധ പരിപാടിക്ക് നേതാക്കളായ വി എസ് മഹേഷ് ജില്ലാ സെക്രട്ടറി നേതൃത്വം നൽകി.

പാലാ: കോട്ടയം ജില്ലയിലെ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നടക്കുന്ന ക്രമ വിരുദ്ധ നിർബന്ധിത സ്ഥലംമാറ്റങ്ങളിൽ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. പ്രകടനത്തെ സംസ്ഥാന ജനറൽ സെക്രട്ടറി വിജയകൃഷ്ണൻ അഭിസംബോധന ചെയ്തു. ജീവനക്കാരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ജോലി ചെയ്യണമെന്ന നിർബന്ധത്തിനു വഴങ്ങാത്ത ജീവനക്കാരെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റി വേട്ടയാടുന്നത്. ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച്, ട്രയൽ റൺ നടത്തി അപാകതകൾ പരിഹരിച്ച്, മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി മാത്രമേ വകുപ്പിലെ ഡിജിറ്റൈസേഷൻ നടത്തൂ എന്ന ഉറപ്പ് കാറ്റിൽപറത്തി ആണ് ഇത്തരത്തിൽ ശിക്ഷണ നടപടികളുമായി ജില്ലയിൽ വകുപ്പ് മുന്നോട്ടു പോകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തമായ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പുറത്തിറക്കിയ ഇടതു ജനാധിപത്യ മുന്നണി സർക്കാരിൻറെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലാണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നത് സർക്കാറിന് ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധ പരിപാടിക്ക് നേതാക്കളായ വി എസ് മഹേഷ്, രാജേഷ് ജോർജ്, ധനേഷ് എം എസ് എന്നിവർ നേതൃത്വം നൽകി

 https://thirdeyenewslive.com/cm-kerala-4koi/

Thursday, 14 November 2019

അനധികൃത സ്ഥലം മാറ്റത്തിനെതിരെ പത്രസമ്മേളനം




വകുപ്പിലെ അശാത്രീയമാ പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിക്കുന്ന ജീവനക്കാരെ പ്രതികാര ബുദ്ധിയോടെ സ്ഥലമാറ്റി പക തീർക്കുന്ന വകുപ്പിലെ മേലധികരൾക്കെതിരെ ശക്തമായ പ്രതിഷേധ സ്വരവുമായി ESTSO സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനം നടത്തി.

YouTube Link : Click to see the news